ഇടിമുഴക്കങ്ങൾക്ക്‌ ബധിരനും മിന്നലുകൾക്ക്‌ അന്ധനുമായി ഇത്രയും കാലം കഴിഞ്ഞു. രാത്രിമഴയിൽ
അമാവാസിക്കൂരയിൽ ആരുമറിയാതെ മറഞ്ഞിരുന്നു.
ഇനി, ഈ പുതുമഴ...ഒന്നുനനഞ്ഞു നോക്കട്ടെ...

2009 ഫെബ്രുവരി 3, ചൊവ്വാഴ്ച

പിൻവിളികൾ

ഉയർത്തി വീശിയ കൈകൾ സ്മൃതിയിൽ മറയുമ്പോൾ,
പാളങ്ങളുടെ പിൻവിളികൾ അവഗണിക്കപ്പെടുമ്പോൾ,
ശിരസ്സുനമിച്ചുകടക്കുന്ന പ്രവേശനകവാടത്തിൽ ക്ഷീണം മറക്കുന്ന വാത്സല്യധാരയും ചെറുനാരങ്ങനീരിലൊതുങ്ങാത്ത വിരുന്നുസൽക്കാരവുമായിാർമ്മയിൽനിറയുന്നത്‌
ചെമ്പരത്തിയും കഞ്ഞുണ്ണ്യവുമിട്ടു കാച്ചിയ സ്നേഹത്തിന്റെ സുഗന്ധമല്ലോ,
തുമ്പയും മുക്കുറ്റിയും ധന്യമാക്കുന്ന തൊടികളിലയുന്ന സ്വപ്നങ്ങളല്ലയോ.
തുളസിയെ ധ്യാനിച്ച്‌, തിരിവെട്ടത്തെ പ്രർത്ഥിച്ച്‌ ചരൽ നിറഞ്ഞൊരാ മുറ്റത്തുകൂടിയ
ചെത്തി, ചെമ്പരത്തികളല്ലയോ.
കണിക്കൊന്ന ചായം തേച്ച മാവുകൾ പരത്തിയ കുളിരല്ലയോ.
വീണ്ടുമൊരു സ്വപ്ന നിർവ്വൃതിയിൽ നിറയുന്ന പാടങ്ങളല്ലയോ, പാതിരാപ്പൂവുകളല്ലയോ.
എങ്ങോ കെട്ടുമറന്നോരു പല്ലവിയാരോ മൂളുന്ന താളം; ചെവിയോർക്കവേ,
പകൽക്കിനാവിന്റെ പൂർണ്ണവിരാമമായി പാളങ്ങൾ തൻ പിൻവിളി...

2 അഭിപ്രായങ്ങൾ: