ഭാഗം ഒന്ന്
സീൻ 1:
പുലർച്ച, സൂര്യോദയം.
ചെമ്പരത്തികൾക്കിടയിൽ, പൂജക്കു പൂ തേടുന്ന രണ്ടു കണ്ണുകൾ.
ഇരുനിറമാർന്ന ഒരോമന മുഖം.
സീൻ 2:
നട്ടുച്ച, ഉച്ചവെയിൽ.
കതിരണിപ്പാടവരമ്പിലൂടെ
.നടന്നകലുന്ന പച്ചപ്പട്ടുപാവാടക്കാരി.
സീൻ 3:
വൈകുന്നേരം ഇളവെയിലിൽ,
ഹൃദയത്തിന്റെ പിടപ്പിനിടയിൽ,
മുഖത്തിന്റെ പരിഭ്രമപ്രകടനത്തിനിടയിൽ
മറുപടി നഷ്ടപ്പെട്ട വിടരാൻ വെമ്പിയ പൂമൊട്ട്
സീൻ4:
സന്ധ്യ, അസ്തമയം.
കനത്ത കൂന്തലിലുടക്കിയ ചെത്തിപ്പൂവ്, തുളസിക്കതിരും.
സീൻ:5
രാത്രി, പൂർണ്ണ ചന്ദ്രൻ, നിലാവ്.
പ്രണയഭൂകമ്പങ്ങൾക്കിടയിൽ ആടിയുലഞ്ഞുകൊണ്ട്
ക്ലോസപ്പിൽ വീണ്ടും ഹൃദയം.
വീണ്ടും വീണ്ടും ഹൃദയരംഗം.
ഭാഗം രണ്ട്.
സീൻ 1.
ഇളവെയിൽ.
കഴുത്തിനുപിടിച്ച് നിശബ്ദനാക്കപ്പെട്ട പൂങ്കോഴി.
ബെഡ്‌കോഫിയുടെയും ടൂത്‌പേസ്റ്റിന്റെയും രുചിസങ്കലനം.
മുറ്റത്തുകൂടിയ ഹയ്ഡ്രേഞ്ചിയപ്പൂക്കൾക്ക്
കാർബൺ മോണോക്സൈഡിന്റെ യാത്രാഗീതം.
സീൻ 2.
നട്ടുച്ച.
കറങ്ങുന്ന കസേരയിൽ, കംപ്യൂട്ടറിനരികിൽ
പാഥേയം തുറക്കുമ്പോൾ അൽപ്പനേരത്തേക്ക് സമാധാനത്തിന്റെ സാൻവിച്ച്.
സീൻ 3.
വീണ്ടും ഇളവെയിൽ.
ഉച്ചയുറക്കം ശീലമാക്കിയ ഓർക്കിഡുകൾക്ക്
മോട്ടോർഗാനത്തിന്റെ ഉണർത്തുപാട്ട്.
ചുട്ടുപൊള്ളുന്ന ആറുവരിപ്പാതയ്ക്കരികിൽ ചുവന്നകണ്ണുരുട്ടി
പരിവേദനമോതുന്ന ട്രാഫിക്ദീപം.
സീൻ 4.
രാത്രി.
വിഢ്ഢിപ്പെട്ടിയിൽ കയറിക്കൂടിയ ബുദ്ധിയുള്ള രൂപങ്ങൾ
പ്രണയത്തിന് കോടികളുടെ പുത്തൻ സമവാക്യങ്ങൾ രചിക്കുമ്പോൾ
പ്രണയയാനം കടലിൽ മുങ്ങിത്താഴുമ്പോൾ,
ഹാ! പ്രണയം എത്ര മനോഹരം.
ഇടിമുഴക്കങ്ങൾക്ക് ബധിരനും മിന്നലുകൾക്ക് അന്ധനുമായി ഇത്രയും കാലം കഴിഞ്ഞു. രാത്രിമഴയിൽ
അമാവാസിക്കൂരയിൽ ആരുമറിയാതെ മറഞ്ഞിരുന്നു.
ഇനി, ഈ പുതുമഴ...ഒന്നുനനഞ്ഞു നോക്കട്ടെ...
അമാവാസിക്കൂരയിൽ ആരുമറിയാതെ മറഞ്ഞിരുന്നു.
ഇനി, ഈ പുതുമഴ...ഒന്നുനനഞ്ഞു നോക്കട്ടെ...
2009 ഫെബ്രുവരി 21, ശനിയാഴ്‌ച
2009 ഫെബ്രുവരി 3, ചൊവ്വാഴ്ച
പിൻവിളികൾ
ഉയർത്തി വീശിയ കൈകൾ സ്മൃതിയിൽ മറയുമ്പോൾ,
പാളങ്ങളുടെ പിൻവിളികൾ അവഗണിക്കപ്പെടുമ്പോൾ,
ശിരസ്സുനമിച്ചുകടക്കുന്ന പ്രവേശനകവാടത്തിൽ ക്ഷീണം മറക്കുന്ന വാത്സല്യധാരയും ചെറുനാരങ്ങനീരിലൊതുങ്ങാത്ത വിരുന്നുസൽക്കാരവുമായിാർമ്മയിൽനിറയുന്നത്
ചെമ്പരത്തിയും കഞ്ഞുണ്ണ്യവുമിട്ടു കാച്ചിയ സ്നേഹത്തിന്റെ സുഗന്ധമല്ലോ,
തുമ്പയും മുക്കുറ്റിയും ധന്യമാക്കുന്ന തൊടികളിലയുന്ന സ്വപ്നങ്ങളല്ലയോ.
തുളസിയെ ധ്യാനിച്ച്, തിരിവെട്ടത്തെ പ്രർത്ഥിച്ച് ചരൽ നിറഞ്ഞൊരാ മുറ്റത്തുകൂടിയ
ചെത്തി, ചെമ്പരത്തികളല്ലയോ.
കണിക്കൊന്ന ചായം തേച്ച മാവുകൾ പരത്തിയ കുളിരല്ലയോ.
വീണ്ടുമൊരു സ്വപ്ന നിർവ്വൃതിയിൽ നിറയുന്ന പാടങ്ങളല്ലയോ, പാതിരാപ്പൂവുകളല്ലയോ.
എങ്ങോ കെട്ടുമറന്നോരു പല്ലവിയാരോ മൂളുന്ന താളം; ചെവിയോർക്കവേ,
പകൽക്കിനാവിന്റെ പൂർണ്ണവിരാമമായി പാളങ്ങൾ തൻ പിൻവിളി...
പാളങ്ങളുടെ പിൻവിളികൾ അവഗണിക്കപ്പെടുമ്പോൾ,
ശിരസ്സുനമിച്ചുകടക്കുന്ന പ്രവേശനകവാടത്തിൽ ക്ഷീണം മറക്കുന്ന വാത്സല്യധാരയും ചെറുനാരങ്ങനീരിലൊതുങ്ങാത്ത വിരുന്നുസൽക്കാരവുമായിാർമ്മയിൽനിറയുന്നത്
ചെമ്പരത്തിയും കഞ്ഞുണ്ണ്യവുമിട്ടു കാച്ചിയ സ്നേഹത്തിന്റെ സുഗന്ധമല്ലോ,
തുമ്പയും മുക്കുറ്റിയും ധന്യമാക്കുന്ന തൊടികളിലയുന്ന സ്വപ്നങ്ങളല്ലയോ.
തുളസിയെ ധ്യാനിച്ച്, തിരിവെട്ടത്തെ പ്രർത്ഥിച്ച് ചരൽ നിറഞ്ഞൊരാ മുറ്റത്തുകൂടിയ
ചെത്തി, ചെമ്പരത്തികളല്ലയോ.
കണിക്കൊന്ന ചായം തേച്ച മാവുകൾ പരത്തിയ കുളിരല്ലയോ.
വീണ്ടുമൊരു സ്വപ്ന നിർവ്വൃതിയിൽ നിറയുന്ന പാടങ്ങളല്ലയോ, പാതിരാപ്പൂവുകളല്ലയോ.
എങ്ങോ കെട്ടുമറന്നോരു പല്ലവിയാരോ മൂളുന്ന താളം; ചെവിയോർക്കവേ,
പകൽക്കിനാവിന്റെ പൂർണ്ണവിരാമമായി പാളങ്ങൾ തൻ പിൻവിളി...
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)